Sunday, December 25, 2011

അറബ് വസന്തത്തിലെ വിമോചന ചത്വരം

1928 -നൈല്‍  നദീതീരത്തുള്ള വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച ഹൂസ്നി മുബാറക് മത നിരപെക്ഷതയുടെയും ജനാധിപത്യത്തിന്റെയും പ്രവാചകനായി ആമേരിക്ക അടക്കമുള്ള പശ്ചാത്യ ശക്തികള്‍ക്കു പ്രിയംകരനായി രാജ്യം ഭരിച്ചത്  മൂന്ന് ദശകങ്ങള്‍ .മൂന്ന് പതിറ്റാണ്ട് കൊണ്ട് മുബാറക് ഉണ്ടാക്കിയ സ്വത്ത് ഏകദേശം 4000- 7000  -കോടി ഡോളര്‍ വരും. ഭരണാധികാരികള്‍ മഹാ കോടീശ്വരന്മാര്‍ ആകുന്നതു എങ്ങനെ ? ലോകത്തെവിടെയും ചോദിക്കേണ്ട ചോദ്യം ആണിത്.?
 ടുനീഷ്യില്‍ തുടങ്ങിയ ജനാധിപത്യ വിപ്ലവം ഈജിപ്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് നമ്മുടെ മുമ്പാകെ ചര്‍ച്ച ചെയ്യുകയാണ് തഹ്രിര്‍ ദി ഗുഡ്, ദി  ബാഡ്, ആന്‍ഡ് ദി  പോളിടീഷ്യന്‍ എന്ന ഡോക്കുമെന്ററി  സിനിമ.
90  മിനിട്ട്  ദൈര്‍ഘ്യമുള്ള ഈ സിനിമ മൂന്നു യുവ സംവിധായകരുടെ കൂട്ടുല്‍പ്പന്നം ആണ് .
എന്താണ് ഈ ഫിലിമിന്റെ പ്രസക്തി. മൂന്നു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു എന്നത് മാത്രമാണോ?
ചരിത്രത്തെ അടയാളപ്പെടുത്തുന്നു എന്നതാണോ?
ക്യാമറയുടെ സഹജമായ ദൃശ്യബോധത്തിനപ്പുറം പ്രകടിപ്പിക്കുന്ന ഉള്‍ക്കാഴ്ചയുടെ ഒരു സാന്നിധ്യം.
എല്ലാ രാജ്യക്കാര്‍ക്കും ഓര്‍ത്തു വെക്കേണ്ട ചില പാഠങ്ങള്‍ .
 ജനതയിലേക്ക്‌ ഇറങ്ങി  പങ്കാളിക്കാഴ്ച്ചയുടെ   അനുഭവതലം  സൃഷ്ടിക്കുന്നതിലെ  മികവു. 
വിഭിന്ന  സമര രൂപങ്ങള്‍ 
  • ഫെസ് ബുക്ക്, ട്വിട്ടര്‍ തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച പുതുതലമുറയുടെ  നെറ്റ് വര്‍കിംഗ് ലോകത്തിനു പുതിയ സാധ്യതയും ഭരണാധികാരികള്‍ക്ക് പുതിയ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. നിയമം സോഷ്യല്‍ മീഡിയ അപകടകാരിയെന്ന് വിധിക്കും. ആര്‍ക്കും എന്നും ഇപ്പോഴും സജീവമാക്കി ചര്‍ച്ചകളെ നിലനിറുത്താന്‍ കഴിയും ചര്‍ച്ചകളും സംവാദങ്ങളും ചിന്തയെ രാകി മൂര്‍ച്ച കൂട്ടും.ആശയങ്ങളുടെ സൂക്ഷ്മ പരിശോധന ,വിശകലനം, വിമര്‍ശനം ,ഐക്യപ്പെടല്‍, വിയോജിപ്പ്, തിരുത്തല്‍, സമാന മനസ്സുകളുടെ ഗ്രൂപ്പുകള്‍ ആകല്‍. ഒക്കെ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ നടക്കും. കേവലം ഉല്ലാസമല്ല. അവയെ ചെല്ലക്കിളികള്‍ തമ്മിലുള്ള പുന്നാരം പറച്ചിലായ് കാണരുത്. സമൂഹത്തില്‍ നിന്നും കിട്ടിയ അനുഭവങ്ങള്‍ പങ്കുവെക്കല്‍ അനുഭവങ്ങളെ സമാഹരിച്ചു ചില നിഗമനങ്ങളില്‍ എത്തി ചേരുന്നതിനും സഹായിക്കും.പൊതു സമൂഹത്തിനു  പരസ്പരം മനസ്സ് കൂട്ടിക്കെട്ടാനും അങ്ങനെ കരുത്തു നേടാനും കഴിയും.
  •  
  • സമരം ശക്തിപ്പെടുത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? അവര്‍ നേര്‍ക്കാഴ്ച്ചകളുടെ തീവ്രത പകര്‍ത്തി തെരുവുകളില്‍ പതിച്ചു. നെറ്റില്‍ ഇട്ടു .
  • മൊബൈല്‍ ഫോണ്‍ സ്മരായുധമായി .മെസേജ് മാത്രമല്ല, ഫോട്ടോകള്‍ ലഘു വീഡിയോകള്‍ എല്ലാം പകര്‍ത്തി നെറ്റില്‍ അപ്ലോഡ്   ചെയ്തപ്പോള്‍ അസംഖ്യം കണ്ണുകളും കാതുകളും ജാഗ്രതയോടെ സ്വന്തം കര്തവ്യ ബോധം നേരെയാക്കി.
  • സംഗീതമായിരുന്നു മറ്റൊരു ഇനം. കൂട്ടപ്പാട്ടുകള്‍ മുദ്രാഗീതങ്ങള്‍ ഇവ ആവേശം നല്‍കും.പക്ഷെ സമര വീര്യം അല്പം അടങ്ങുന്നു എന്ന് തോന്നുമ്പോള്‍ പുതിയ പാട്ടുകള്‍ ഉയരുകയായി.തല്‍സമയ സൃഷ്ടികള്‍ . അതിന്റെ ഊര്‍ജം പ്രതിരോധത്തിന്റെ സൂക്ഷ്മ കണങ്ങള്‍ പ്രസരിപ്പിക്കുന്നതും നാം കാണുന്നു ഈ സിനിമയില്‍ .
  • ചാര്‍ട്ടുകള്‍ സമരത്തില്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. ഒരാള്‍ ഒരു ചാറ്റും മാര്കര്‍ പേനയും നിറത്തില്‍ ഇടുന്നു. നിങ്ങളുടെ നിലപാട് പ്രതിഷേധം ചുരുക്കി ഒന്നോ രണ്ടോ വാക്യങ്ങളില്‍ എഴുതുക .അത്രയേ വേണ്ടുള്ളൂ.. അത് ക്ലിക്ക് ചെയ്തു ഉള്ളിലെ തീ വാക്കായി. ചാര്ടുകളില്‍ കൊത്തിപ്പിടിക്കുന്ന വാക്യങ്ങള്‍. ചാര്ടുകളുടെ എണ്ണം കൂടി വന്നു .അവയുടെ പ്രിന്റെടുത്ത് വലിയ ബാനര്‍ ആക്കിയപ്പോള്‍ ജനതയുടെ ശബ്ദം. നേതാക്കളുടെ പ്രസംഗങ്ങലെക്കാള്‍ ശക്തം.അത് വായിച്ചു ഉണരാനും എഴുതി ഉണര്‍ത്താനും വീണ്ടും   ആളുകള്‍.
  • താമസവും  വെപ്പും കുടിയും  സമരക്കാര്‍ക്കുള്ള പിന്തുണ ആണെന്ന് കരുതുന്നവര്‍ക്ക് തെറ്റി . അതും സമരമാണ്. സമരഭൂവില്‍ ഒരു കുടുംബമായി മാറുന്നപ്രക്രിയ. ചെറിയ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആളുകള്‍ മുന്നോട്ടു വന്നു . ബാര്‍ബര്‍മാര്‍ ഫ്രീ ആയി ക്ഷൌരം ചെയ്തു കൊടുത്തു. ഡോക്ടര്‍മാര്‍ സദാ  സമയവും   സന്നദ്ധതയോടെ  ഓടി  നടന്നു  സഹായിച്ചു . ഐക്യപ്പെടലിന്റെ  ചേരുവ  .
  •  പോലീസ് ആരുടെതാനെന്ന  ചോദ്യം  വളരെ  ശക്തമായി  ഉന്നയിച്ച  സമരം ആണിത്. സാമാന്യ സങ്കല്‍പം അനുസരിച്ച് ഭരണകൂടം മാറുമ്പോള്‍ പോലീസും മാറും. മര്ദനോപാധി    ആയി എക്കാലവും സേവിക്കുക മാത്രമാണ്   അവരുടെ കര്‍ത്തവ്യം. .ഇതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്കെതിരെ തിരിയില്ലെന്നു പോലീസ് നിലപാട് എടുക്കുന്നു. (പോലീസ് ജനപക്ഷത്ത് നില്‍ക്കണം എന്ന സന്ദേശത്തെ വ്യാപിപ്പിക്കുവാന്‍ കഴിയുമോ?)  ക്രമേണ പോലീസ് ഇവിടെ  സമരക്കാര്‍ക്കൊപ്പം ചേരുന്നു.
  • പതിനെട്ടു ദിവസം നീട്നു നിന്ന വിപ്ലവത്തിന്റെ പാഠങ്ങള്‍ സിനിമയുടെ ഒന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നു. ജനങ്ങളുമായുള്ള ഇനര്‍വ്യൂ , പ്രതിഷേധത്തിന്റെ വിഭിന്ന സന്ദര്‍ഭങ്ങള്‍, റിപ്പോര്‍ട്ടിംഗ് .., ക്യാമറയുടെ വേഗതയും ഉത്സാഹവും നല്‍കുന്ന സജീവത ..
  • രണ്ടാം ഭാഗം സായുധ സെനയില്കെ ഒഫീസ്ര്മാരുമായുള്ള അഭിമുഖങ്ങള്‍ ആണ്. ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍  അനുവാദമില്ല എന്ന് പറയുന്ന ഉദ്യോഗസ്ഥന്‍ മുതല്‍ മുഖം വ്യക്തമാക്കാതിരിക്കുമെങ്കില്‍   പറയാന്‍ സന്നദ്ധനാകുന്ന പോലീസ് മേധാവി വരെ. ഉള്ളറ രഹസ്യങ്ങളിലൂടെ ഒരു യാത്ര
സ്വേച്ഛാധിപതികള്‍ ഉണ്ടാകുന്നത് എങ്ങനെ ? 
ആക്ഷേപ ഹാസ്യം കൊണ്ടാണ് മൂന്നാം ഭാഗം തീര്‍ത്തിരിക്കുന്നത്.
  • ഒബാമ, മുബാറക് എന്നിവര്‍ ഒന്നിച്ചു നടക്കുന്ന ചിത്രം. ഒബാമയുടെ പിന്നിലാണ് മുബാറക്. ഈ ഫോട്ടോ ഈജിപ്തില്‍ അച്ചടിക്കപ്പെട്ടപ്പോള്‍ ഒബാമ പിന്നിലും മുബാറക് മുന്നിലും ആയി. ഒരു ഏകാധിപതി ഫോട്ടോഷോപ്പിന്റെ പിന്തുണയോടെ ജനമനസ്സില്‍ ഇമേജ് രൂപപ്പെടുത്തുന്ന രീതി ഉദാഹരണ സഹിതം അവതരിപ്പിക്കുന്നു. എണ്‍പത്തി നാല് വയസ്സുള്ള മുബാറക് അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ ,കണ്‍തടത്ത്തിലെ കറുത്ത പാടുകള്‍ ഒക്കെ ഫോട്ടോ ഷോപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മിനുക്കി നിത്യ  നായകന്‍ ആകുന്നു.   ഈജിപ്തില്‍ മുടി കറുപ്പിക്കല്‍ ആദ്യം നടത്തിയത് മുബാറക് ആണത്രേ !
  • നേതാവിന്റെ ചിത്രങ്ങള്‍ നാടാകെ പ്രദര്‍ശിപ്പിക്കുന്നതാണ്   മറ്റൊരു നടപടി. എവിടെയും ഞാന്‍ മാത്രം.കൂറ്റന്‍ ഫ്ലക്സ് ചിത്രങ്ങള്‍ ,പ്രതിമകള്‍. ശരിയാണ് ഇന്ത്യയിലെ ചില മുഖ്യമന്ത്രിമാര്‍, ജാനാധിപത്യം കശാപ്പു ചെയ്ത നേതാക്കള്‍ ഒക്കെ ഈ വഴിയാണ് സ്വീകരിച്ചത് സ്വീകരിക്കുന്നതും.ഒരു നേതാവിന്റെ പടം ജനതയ്ക്ക് മേല്‍ ഉയര്‍ന്നു നില്‍ക്കുന്നത് നേതാവിന്റെ കാലത്ത് തന്നെ ആണെങ്കില്‍ സംശയിക്കണം.
  • അദൃശ്യരായ   ശത്രുക്കളെ സൃഷ്ടിക്കുകയാണ് മറ്റൊരു തന്ത്രം. "രാജ്യം അപകടത്തില്‍ " .അയാള്‍ രാജ്യങ്ങള്‍ അല്ലെങ്കില്‍ " ആഭ്യന്തര ശത്രുക്കള്‍ " .ഈ വിഷയം സജീവമാക്കുന്നു. ജനത ഒറ്റക്കെട്ടായി പിന്നില്‍ അണി നിയ്ക്കും. കാപട്യം തിരിച്ചറിയുകയുമില്ല. സംവിധായകന്റെ  ഈ നിരീക്ഷണം  ലോകത്ത്  ഏതു   രാജ്യത്തിലും  ഇന്ന്  കാണാന്‍  കഴിയും.
  • ഞാന്‍ നാടിനു  വേണ്ടി  എന്ന് ഇപ്പോഴും  പറഞ്ഞു  കൊണ്ടിരിക്കുക  സ്വയം  സമര്‍പ്പിച്ച  ജീവിത മാണ്.. ക്രമേണ ഞാന്‍ തന്നെ നാട്  എന്ന സമവാക്യത്തില്‍. 
  • പേരിടല്‍ ക്രമം .സ്വന്തം പേരില്‍  പൊതു  സ്ഥലങ്ങള്‍ , സ്ഥാപനങ്ങള്‍  ,വികസന പദ്ധതികള്‍ ..വികസനത്തിന്റെ ചിഹ്നങ്ങളില്‍ ഭരണാധികാരി വ്യക്തിപരമായി ആധിപത്യം സ്ഥാപിക്കുകയാണ്.
  • പുകഴ്ത്തല്‍ -സംഗീതം ചിത്രകള്‍ മീഡിയ ഇവ സമര്‍ത്ഥമായി ഉപയോഗിച്ചുള്ള ആശയ നിര്‍മിതി. അധികാരി വര്‍ഗത്തിന്റെ പുതിയ ആയുധമാണ് മനസ്സിനെ നിരായുധീകരിക്കുക എന്നത് .
  • നിയമങ്ങള്‍ പരിഷ്കരിക്കുക കലോചിതമാക്കുക എന്ന വ്യാജേന തനിക്കു തടസം നില്‍കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് അനുകൂലമാക്കുക. ഇങ്ങനെ പോകുന്നു ഭരണകൂട തന്ത്രങ്ങള്‍ .
ഇവയുടെ എല്ലാം ഉദാഹരണങ്ങള്‍ കാണിക്കുന്നുണ്ട് .അവ കാണുമ്പോള്‍ നമ്മുടെ ചില അനുഭവങ്ങള്‍ക്കുള്ള സമാനത ഓടി എത്തും. ലോകത്തിലെ ഏകാധിപത്യ ഭരണ കൂടങ്ങള്‍ ഈ സിനിമ പൊറുക്കില്ല. അത് കൊട് തന്നെ അറബ് വസന്തന്നപ്പുറം സിനിമ ഇടപെടുന്നു. 
ഒടുവില്‍ ഒരു ചോദ്യം ബാക്കി
അസംഘടിതര്‍ സംഘടിച്ചു
ജനതയുടെ കൂട്ടായ്മയില്‍ ഭരണകൂടം നിലം പൊത്തി  
ഇനി ആര് ? വാര്‍ത്തകള്‍ മത മൌലിക വാദികളുടെ കൈകളിലേക്ക് ആണ് ഈ രാജ്യങ്ങള്‍ എന്ന ദുസ്സൂചന നല്‍കുന്നു
വസന്തംജനതയെ മോചിപ്പിച്ചു
ഈ സ്വയം തിരിച്ചറിവ് തുടര്‍ന്നുള്ള ചെറുത്തു നില്പുകള്‍ക്ക് കരുതാകുമോ?ഈ വക കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നില്ല. എങ്കിലും...വിമോന ചത്വരം അവിടെ ഉണ്ടല്ലോ
സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ നല്‍കുന്ന പാഠങ്ങള്‍ അവര്‍ തന്നെ രചിച്ചവ .അവര്‍ മനസ്സിരുത്തി പഠിക്കേന്ടവ.
ഈ സിനിമ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ എങ്ങന്രെ  ഡോക്ക്യുമെന്റു  ചെയ്യണം എന്നുള്ളതിന് നല്ല തെളിവ് .
Tahrir 2011: The Good, the Bad, and the Politician

-Tamer Ezzat, Ayten Amin, Amr Salama

Still from

---------------------------------------------------------------------------------

ചലച്ചിത്രമേളയില്‍  ഒരു ക്ലിക്ക്



1 comment:

ബിന്ദു .വി എസ് said...

അറബ് വസന്തം എങ്ങോട്ട് വിടരുമെന്നതിന്‍ സൂചനകള്‍ കണ്ടു തുടങ്ങി .ജനാധിപത്യം പുലരാത്ത കറുത്ത വസന്തങ്ങളാകും അറബ് ജനതയെ കാത്തിരിക്കുക.താഹിര്‍ ഒരു സ്മരണ മാത്രമായി മാറുമോ ? സമരങ്ങള്‍ ഫാഷനായി മാറുന്ന കാലത്ത് ടുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും കണ്ട ഐക്യപ്പെട്ട സമരങ്ങള്‍ പോയ വര്‍ഷത്തെ തീ പിടിക്കുന്ന ഓര്‍മ്മകള്‍ ആയി ത്തീരും .സ്ത്രീകള്‍ ഉള്‍ പ്പെടെയുള്ളവര്‍ ഏകാധിപത്യത്തിനെതിരെ നടത്തിയ പോരാട്ടം ചരിത്രത്തിന്‍ തുടര്‍ച്ചയാണ് .സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പ്രധാന പങ്കു വഹിച്ച സാമൂഹിക വിപ്ലവം എന്ന പ്രാധാന്യം സാങ്കേതിക വിദ്യയുടെ ഇടപെടല്‍ ഇനി തടയാനാവില്ല എന്ന മുന്നറിയിപ്പും നല്‍കുന്നു .ഒരു സെക്കണ്ട് പോലും പാഴാകാതെ കാമറ ഒപ്പിയ കാഴ്ചകള്‍ പ്രേക്ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ വിജയിച്ചതിനു ഞാനും തിയേറ്ററും സാക്ഷ്യം .നല്ല റി വ്യു .ഒരിക്കല്‍ ക്കൂടി താഹിര്‍ കണ്ട പോലെ .