Monday, November 17, 2014

മരുഭൂമിയിലെ പെണ്‍രക്തം


മരുപുഷ്പം (ഡെസേര്‍ട്ട് ഫ്ളവര്‍) എന്ന സിനിമ നൊന്തുകൊണ്ടാണ് കണ്ടത്. എവിടെയൊക്കെയോ മുറിവുകള്‍ വീണുകൊണ്ടേയിരുന്നു. കാഴ്ചയുടെ നീറല്‍ സഹിക്കനാകാതെ ഫിലിം ചിലപ്പോള്‍ മരവിപ്പിച്ചു നിറുത്തി.
അവള്‍ ലോകത്തോടു പറയുകയാണ് .. "എന്റെ ബാല്യത്തില്‍ ഞാന്‍ ഒരു സ്ത്രീയാകരുതെന്ന് തീവ്രമായി ആഗ്രഹിച്ചു. കാരണം അവളെ കാത്തിരിക്കുന്നത് തീനോവും നൊമ്പരങ്ങളും അസ്വഥതകളും മാത്രമായിരിക്കും. "
മൂന്നാം വയസിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ മലയടിവാരത്തില്‍ വെച്ച് അവള്‍ ആ പ്രാകൃതമായ ആചാരത്തിനു വിധേയമാകുന്നത്.
തുടകള്‍ക്കിടയിലെ ലോലമായ പച്ചമാംസം ബ്ലേഡിന്റെ ചീന്തലില്‍ അറ്റുവീണു.സ്വകാര്യഭാഗങ്ങളുടെ ഉളളിലേക്ക് ആഴ്ന്നിറങ്ങിയ മുളളിന്‍ മുനകള്‍ എന്തൊക്കെോയോ കുത്തിപ്പറിച്ചു. രക്തത്തിന്റെ അലറിക്കരച്ചില്‍.ഭയപ്പെട്ടുപോകുന്ന നിസ്സഹായത. പെണ്‍കുഞ്ഞിന്റെ പെണ്ണടയാളത്തില്‍ മാത്രമല്ല ചങ്കിലും കരളിലുമെല്ലാം ആജീവനാന്തമുറിവായി.
ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ ഇളംപ്രായത്തില്‍ അവള്‍ അനുഭവിച്ച ആ ദുരാചാരം എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്.
സ്ത്രീകളുടെ ചേലാകര്‍മം-ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍- (എഫ്ജിഎം) -എന്താണത് എന്ന് പലര്‍ക്കും അറിയില്ല.
"സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൂടാതെ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രീയകളും, ഗുഹ്യഭാഗത്തേൽപ്പിക്കുന്ന പരിക്കുകളും" ലോകാരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം സ്ത്രീകളുടെ ചേലാകർമ്മം (ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷൻ) എന്ന പ്രയോഗത്തിന്റെ പരിധിയിൽ പെടും.
ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.
ടൈപ്പ് I സാധാരണഗതിയിൽ കൃസരിയും (ക്ലൈറ്റോറിഡക്റ്റമി) കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് II- (എക്സിഷൻ) കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് III (ഇൻഫിബുലേഷൻ) എന്ന പ്രക്രീയയിൽ ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൃസരിയും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.
ടൈപ്പ് IV പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രീയയോ(ഗിഷിരി കട്ടിംഗ്) ആണ്.
നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്.ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധ/ന്‍ ആണ് ഇത് ചെയ്യുക. മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്. ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക.
പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.
ലിംഗാസമത്ത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ചയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഈ പ്രവൃത്തി നടക്കുന്നുണ്ട്.”( അവലംബം -വിക്കിപീഡിയ)
ഒരു ആട്ടിന്‍ കുട്ടിയുടെ പ്രസവത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കുഞ്ഞിനെ സ്വന്തം കൈകളിലേറ്റു വാങ്ങിയ വാരിസ് ദിറി പെട്ടെന്ന് ക്ലോസപ്പില്‍ നിന്നും മിഡില്‍ഷോട്ടിലോക്കും ലോംഗ് ഷോട്ടിലേക്കും മാറുന്നു. ആട്ടിടയ-മരുജീവിതത്തിന്റെ പെണ്‍മുഖം.
അവള്‍ സോമാലിയക്കാരി
പതിമൂന്നു വയസ്സുളളപ്പോള്‍ അറുപതുകാരന് വിവാഹം ഉറപ്പിക്കുന്നു. ഉള്‍ക്കൊളളാനാവാത്തതാണെല്ലാം. അമ്മയ്കാവട്ടെ എല്ലാ നന്മയ്കാണ്. അവള്‍ക്കത് ബ്ലേഡിന്റെ മൂര്‍ച്ചയുളള ഇരുളിലേക്ക് ജീവിതത്തെ വിട്ടുകൊടുക്കലാണ്. രാവിന്റെ പകുതിയില്‍ അവള്‍ പുറപ്പെടുന്നു. മൊഗാദിഷുവിലെ വല്യമ്മയുടെ വീട്ടിലേക്ക് . സങ്കടഭാരവുമായുളള ഈ യാത്ര കൊടും മരുഭൂമിയിലൂടെയാണ്. തണലും തണ്ണീരുമില്ലാത്ത , കാലം കൂര്‍പ്പിച്ചിട്ട കല്ലുകളും സൂര്യാഗ്നിയില്‍ പഴുത്ത മണല്‍ത്തരികളുമുളള ,പച്ചപ്പിന്റെ സ്വപ്നഛായ പോലും സ്വപ്നം കാണാത്ത, കരുണയുടെ കണ്ണില്ലാത്ത മരുഭൂമിയിലൂടെ അവളെ നടത്തിയത് ജീവിതമാണ്. പാദങ്ങളില്‍ ചോരയും മണലും കുഴഞ്ഞു. ജിവജാലങ്ങള്‍ ഏറ്റവും തീവ്രമായ വേദനകള്‍ പോലും സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചിലസാഹചര്യങ്ങള്‍. അനിശ്ചിതത്വമാകാം പകരം വെക്കുന്നത്. എങ്കിലും വേട്ടയാടുന്നതിനോളം കാത്തിരിപ്പില്ല എന്ന പ്രതീക്ഷ മുന്നോട്ടു നയിക്കുന്നു.
അവള്‍ സോമാലിയയില്‍ നിന്നും ലണ്ടനിലെത്തുന്നു.
വീട്ടുവേലയെടുത്തും എച്ചില്‍ തിന്നുമുളള ജീവിതം.
അപമാനത്തിന്റെ ആത്മാഭിമാനം മൂടിയുളള ജീവിതം.
ഔദാര്യവും ദയയും യാചിച്ചു് സോമാലിയക്കാരി
ഒരു പരസ്യഫോട്ടോഗ്രാഫര്‍ അവളെ കണ്ടെത്തു്ന്നതൊടെ അവള്‍ അവളെ തിരിച്ചെടുക്കുകയാണ്.
മോഡല്‍ എന്ന നിലയില്‍ ഉയരങ്ങളിലേക്കുളള പ്രയാണത്തിലും ഒറ്റപ്പെടലിന്റെ ആവരണം.
പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോളാണ് അവള്‍ തന്റെ ദുരന്താനുഭവങ്ങള്‍ ലോകത്തോടും മറയില്ലാതെ തുറന്നു പറഞ്ഞത്.
ഓടുവില്‍ ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യല്‍ അംബാസഡര്‍- ഫീമേൽ ജനിറ്റൽ മ്യൂട്ടിലേഷന് എതിരായ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരി.

വാരിസ് ദിറിയുടെ ആത്മകഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ പൊളളുന്നതാണ്
ആ കാഴ്ചാനുഭവം ,അതെനിക്ക് പകര്‍ത്താനാവില്ല. വളരെ ഒതുക്കമുളള ആഖ്യാനം. ശക്തമായ ഛായാഗ്രഹണം. ചിത്രസംയോജനത്തിലും വേണ്ടത്ര കരുതലുകള്‍.
പെണ്‍കുഞ്ഞുങ്ങള്‍ ലോകത്ത് പിറക്കുന്നത് നോവിന്റെ ഇരകളാകാനാണോ?
മതവും മനസാക്ഷിയും മറച്ചു പിടിക്കുന്ന ഒരു ലോകം ഉണ്ട്.
അതു നിങ്ങള്‍ കാണണം. ഈ സിനിമ വലിയ ദൗത്യമാണ് വഹിക്കുന്നത്.


തമിഴ് എഴുത്തുകാരി സല്‍മയുടെ ഈ കവിത കൂടി ചേര്‍ത്തുവായിക്കുക.
വാരിസ്‌ ദിറി

ഭഗങ്ങൾ തുന്നിക്കൂട്ടുന്നിടത്ത്‌
അവരവരുടെ ഊഴത്തിനായി
അവർ ക്ഷമയോടെ കാത്തുനിന്നു,
അമ്മമാർ ഇറുക്കിച്ചേർത്ത്‌
ഒക്കത്തുവെച്ചിരിക്കുന്ന
കുഞ്ഞുപെൺകുഞ്ഞുങ്ങൾ..

ഒരു നഴ്‌സിന്റെ
പരുപരുത്ത കത്രികയാൽ
വിഛേദിക്കപ്പെട്ട്‌,
അവരുടെ തൊലിക്കഷ്ണങ്ങൾ
മരുഭൂമിയിലെ പാറപ്പുറത്ത്‌
ചിതറിത്തെറിച്ചു കിടന്നു.
കൊച്ചുകുഞ്ഞുങ്ങളുടെ
ചോരയിൽക്കുതിർന്ന നിലവിളികൾ
കാറ്റിലിടറി.

വെട്ടിമുറിച്ച്‌ തുന്നിക്കൂട്ടി വെച്ച
ഭഗദ്വാരത്തിനുള്ളിൽ
ഒരു ലിംഗത്തിനും എത്തിപ്പിടിക്കാൻ
പറ്റാത്തിടത്തുകിടന്ന്
ചലവും ചോരയും
ഒന്നുപൊട്ടിയൊഴുകാൻ പിടയ്ക്കുന്നു.

ലോകമെങ്ങും വരിവരിക്കങ്ങനെ
നിൽപ്പാണീ പുതുപുത്തൻ ഭഗങ്ങൾ,
ഏതെങ്കിലും അപരിചിതന്‌
പേടിയേതുമില്ലാതെ സുരക്ഷിതമായി
എടുത്ത്‌ പെരുമാറാൻ സൗകര്യത്തിന്‌..

ഉഴുതുമറിക്കപ്പെട്ട ഭഗങ്ങളുമായി
ചരിത്രത്തിന്റെ താളുകൾക്കുള്ളിലേക്ക്‌
മാഞ്ഞുമറഞ്ഞില്ലാതാവുകയാണിവർ,
വാരിസ്‌ ദിരിയുടെ പെങ്ങന്മാർ..

Desert Flower
Directed by Sherry Hormann
Produced by Peter Herrmann,[1] Desert Flower Filmproductions, Dor Film Majestic Filmproduktion BSI International Invest Bac Films
Written by Waris Dirie (book)
Sherry Hormann
Smita Bhide
Screenplay by Sherry Hormann (screenwriter)[2]
Smita Bhide (script revision)
Starring Liya Kebede,Sally Hawkins,Craig Parkinson
Music by Martin Todsharow
Cinematography Ken Kelsch
Edited by Clara Fabry
Release dates 5 September 2009 (Venice Film Festival), 24 September 2009 (Germany)
Running time 124 minutes
Country Germany
Language English,Somali

Thursday, November 13, 2014

സ്മരണകളുടെ മരണം


ഓര്‍മകള്‍ നഷ്ടപ്പെടുന്നത് ആത്മാവ് നഷ്ടപ്പെടുന്നതിനു തുല്യമാണ് എന്ന തുടക്കത്തോടെയാണ് ഈ പ്രണയകാവ്യം ആരംഭിക്കുന്നത്നമ്മളാരെന്ന് നമ്മെ അറിയിക്കുന്നത് നമ്മുടെ ഓര്‍മകളാണ്. ജീവന്റെ രക്തം ഓര്‍മയാണെന്നു പറയാം.




അറിവുകള്‍ ആഘാതമാണ് ചിലപ്പോള്‍
പ്രത്യേകിച്ചും പ്രണിയിച്ച് ഒന്നുചേര്‍ന്നവര്‍ ജീവിതത്തിന്റെ അദ്യതാളുകളില്‍ മധുരദിനങ്ങളെഴുതിച്ചേര്‍ക്കവേ ഒരാള്‍ തന്റെ തലച്ചോറില്‍ ഒരു തുടച്ചുമാറ്റി (ഇറേസര്‍) പ്രവര്‍ത്തിക്കുന്നുവെന്നറിയുമ്പോള്‍,
സ്മൃതിനാശം സംഭവിക്കുന്നുവെന്ന് ആധികാരികമായി ലഭിക്കുന്ന അറിവ് .  
ആദ്യം ദ്രവിക്കുന്നത് സമീപകാലസ്മരണകള്‍.. 
അതാണ് അനശ്വരമുഹൂര്‍ത്തങ്ങളെന്നവള്‍ക്കറിയാം
ഇനി എന്താണ് ചെയ്യുക?
A Moment to Remember Poster.jpgനേരിടുക
മനസിനെ പരുവപ്പെടുത്തുക
പ്രിയനില്‍ നിന്നും മറവിയെ മറച്ചുവെക്കുക.
ജോലി ഉപേക്ഷിക്കുക
തന്റെ ലോകം ചുരുക്കിക്കൊണ്ടുവരിക
ഒക്കെ അവള്‍ തയ്യാറാണ്
മറക്കാന്‍ പോകുന്ന കാര്യങ്ങളെ ഓര്‍ത്തെടുക്കും തോറും അഗാധമായ നീറലാണ്
ആ ഫോട്ടോകള്‍ കൊളുത്തി വലിക്കുന്നു.
യൗവ്വനയുക്തയായ അവള്‍ അവന്റെ അഭിലാഷം മുഴുവന്‍ നിറവേറ്റിയിട്ടില്ല.  
ഒരു കുഞ്ഞിനെ അവനാഗ്രഹിക്കുന്നുണ്ടാവില്ലേ..
കാല്പാദത്തിനടിയിലെ സ്ലാബ് നീങ്ങി ആഴമുളള ഇരുളിലേക്ക് നിപതിക്കും മാതിരി ഓര്‍മയുടെ താങ്ങ് നഷ്ടപ്പെടുകയാണ്.
അതാകട്ടെ മനമറിയാതെ നടക്കുന്ന മാനസപതനവും
ശിരസിനുളളില്‍ മൂടല്‍മഞ്ഞു നിറയുകയാണ്.
......
അവന് അവളുമാത്രമല്ലേയുളളൂ
അവന്‍ മരപ്പണിക്കാരന്‍. എപ്പോഴും പെര്‍ഫെക്ഷനില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അപരിചിതയായ അവള്‍ എന്തിനാണ് കടയില്‍ നിന്നിറങ്ങിയപ്പോള്‍ അവനില്‍ നിന്നും കൊക്കക്കോള തട്ടിപ്പറിച്ച് കുടിച്ചത്?
അവള്‍ അന്നു മറന്നതെന്തെല്ലാമായിരുന്നു?
 പേഴ്സ്, ബാക്കി പണം, പാനീയം.  
അന്നാണല്ലോ അവളുടെ ആദ്യകാമുകന്‍ അവളെ മറന്നതും.
മറവിയുടെ സ്റ്റേഷനില്‍ വെച്ചായിരുന്നല്ലോ അവനെ അവള്‍ അല്ല അവളെ അവന്‍ കണ്ടത്.
അന്ന്, അവള്‍ ഇനി ജോലിക്കു പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അസ്വാഭാവികത തോന്നേണ്ട കാരമില്ലായിരുന്നു
ചെരുപ്പുകള്‍ ഒരുക്കി വെച്ചതില്‍ ഇടം വലം മാറിപ്പോയതും.
ഉച്ചയ്ക് ഊണിന് പാത്രം തുറന്നപ്പോള്‍ കറിപ്പാത്രത്തിലും ചോറ്!
ഡോക്ടര്‍ പറയുന്നത് ഉള്‍ക്കൊളളാന്‍ മാത്രം കാഠിന്യം അവന്റെ ഹൃദയത്തിനില്ല
അവള്‍ അവനോടും ചോദിച്ചേക്കാം നീ ആരാണ്? എന്ന്.
................
മറവിയുടെ വാതിലുകള്‍ തുറന്ന് അവളിറങ്ങിപ്പോകാതിരിക്കാന്‍ അവനെന്തെല്ലാം പാടുപെട്ടു
വീടാകെ ലേബലുകളും നിര്‍ദ്ദേശങ്ങളും കൊണ്ടു നിറച്ചു
അവളുടേയും അവന്റേയും ഫോട്ടോയ്ക് താഴെ എഴുതിവെച്ചു Su-jin and Chul-soo..!
എങ്ങനെ കലണ്ടര്‍ നോക്കണം എങ്ങനെ ഓരോരോ പ്രവൃത്തികള്‍ ചെയ്യണം എല്ലാം കുറിപ്പുകളാക്കി ഭിത്തിയില്‍ ഒട്ടിച്ചു
ഓര്‍മ്മത്താക്കോലുകളുടെ അക്ഷരങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു
അവള്‍ ഒരു ദിവസം അവനെ അവളുടെ ആദ്യകാമുകന്റെ പേരു ചൊല്ലി വിളിച്ചു.
.......
പ്രണയിനിയുടെ സ്മതിനാശം ജീവിതത്തിന്റെ വേരുപറിക്കലാണ്
കാമുകിയുടെ സ്മൃതിനാശം എതു കാമുകനോടും ചോദിച്ചേക്കാം
ആരാണ് നീ?
ആ ചോദ്യത്തെയും പ്രേമിക്കുക. 
ലാളിത്യമേറെയുളള ഈ സിനിമ കൊറിയക്കാരും ജപ്പാന്‍ കാരും ഹൃദയത്തിലേറ്റിയത് എന്തുകൊണ്ടാകും.?  
അതിനുത്തരം ഈ സിനിമ തന്നെ.

A Moment to Remember

Directed by Lee Jae-han (John H. Lee)
Produced by Cha Seung-jae
Written by Lee Jae-han
Kim Young-ha
Starring Jung Woo-sung
Son Ye-jin
Music by Kim Tae-won
Cinematography Lee Jun-gyu